മസ്‌ക്കറ്റ് : ഒമാന്റെ കര അതിർത്തികൾ അടച്ചിടാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം വീണ്ടും നീട്ടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്. സുപ്രീം കമ്മിറ്റി നേരത്തെ എടുത്ത തീരുമാനപ്രകാരം ഫെബ്രുവരി 8ആം തീയതി തിങ്കളാഴ്‌ച വൈകുന്നേരം 6 മണി വരെ രാജ്യത്തിന്റെ കര അതിർത്തികൾ അടച്ചിടാനാണ് നിർദേശം നൽകിയത്.
രാജ്യത്തെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചതിനൊപ്പം തന്നെ റോഡ് മാർഗം രാജ്യത്തിന് പുറത്തുള്ള സ്വദേശികൾ ഒമാനിലേക്കെത്തുമ്പോൾ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ പാലിക്കണമെന്നും സുപ്രീം കമ്മിറ്റിയുടെ നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. രാജ്യത്തും, രാജ്യത്തിന് പുറത്തും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനത്തിൽ ഒമാൻ എത്തിയത്.
Read also : ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ