ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ബ്രസീൽ, ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാരാണ് അറിയിച്ചത്. 4 പേർക്ക് ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരാൾക്ക് ബ്രസീൽ വകഭേദവും സ്ഥിരീകരിച്ചുവെന്ന് ഇന്ത്യൻ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചു. രോഗം ബാധിച്ചവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് 187 പേരിൽ കോവിഡിന്റെ യുകെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആരും മരിച്ചിട്ടില്ല. യുകെ കോവിഡ് വകഭേദം കണ്ടെത്തിയവരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അധികൃതർ അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ കോവിഡ് വകഭേദങ്ങളിൽ വാക്സിന്റെ ഫലപ്രാപ്തി പരിശോധിച്ച് വരികയാണെന്നും ഐസിഎംആർ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം ഇതുവരെ 44 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Read also: ആത്മനിർഭർ ഭാരത്; ഇന്ത്യയിൽ ഫയർ ടിവി സ്റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ആമസോൺ