കോവിഡ് വകഭേദം; രാജ്യത്ത് 400 പേർക്ക് രോഗം സ്‌ഥിരീകരിച്ചു

By News Desk, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ 400 പേർക്ക് കോവിഡ് വകഭേദങ്ങൾ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിലാണ് റിപ്പോർട് ചെയ്‌തത്‌. മാർച്ച് നാല് വരെ 242 കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട് ചെയ്‌തിരുന്നത്‌.

ഈ കോവിഡ് വകഭേദങ്ങൾ വ്യാപന ശേഷി കൂടുതലുള്ളവയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് കോവിഡ് ബാധിച്ചവരെയും ഈ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ പിടികൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയിൽ വ്യക്‌തമാക്കി.

ഡിസംബർ 29ന് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ആറ് പേർക്കാണ് കോവിഡിന്റെ യുകെ വകഭേദം രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ രണ്ടാഴ്‌ചയായി കോവിഡ് കേസുകളിൽ രാജ്യത്ത് 43 ശതമാനം വർധനയാണ് റിപ്പോർട് ചെയ്യുന്നത്. ഇത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സൂചനയാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read: തിരഞ്ഞെടുപ്പ് കാലം; ചൂട് പിടിച്ച് സംസ്‌ഥാനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE