ലണ്ടൻ: യുകെയില്‍ അടുത്ത വര്‍ഷത്തോടെ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്‌ധര്‍ നടത്തിയ ശാസ്‌ത്രീയ പഠനത്തില്‍ പറയുന്നു.
വെള്ളിയാഴ്‌ച മാത്രം 448 പേര്‍ക്കാണ് യുകെയില്‍ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 1265 പേര്‍ക്ക് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചു. അടുത്ത വര്‍ഷം ജനുവരിയോടെ രോഗവ്യാപനം നിയന്ത്രണാതീതമാകും, ജനങ്ങള്‍ അലസത കാണിക്കരുത്; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോക്‌ടറായ ഡോ. നിക്ക് ഡേവിസ് പറഞ്ഞു.
വാക്‌സിനേഷന്‍ എടുത്തവരില്‍ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കാഠിന്യം കുറവാണെന്നും അതിനാല്‍ ആശുപത്രിവാസം വളരെ കുറച്ചു പേർക്ക് മാത്രം മതിയാവുമെന്നും പഠനം പറയുന്നു.
അതേസമയം ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണ്‍ വകഭേദത്തിന് വീണ്ടും അണുബാധ ഉണ്ടാക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്‌ത്രജ്‌ഞര്‍ നേരത്തെ പറഞ്ഞിരുന്നു.
Read Also: കാലാവസ്‌ഥാ വ്യതിയാനം മറികടക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും; മന്ത്രി പി രാജീവ്