ന്യൂഡെൽഹി : ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിൽ 9 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. കൂടാതെ മറ്റ് നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ച നാല് പേർ സ്ത്രീകളാണ്. കൂടാതെ വധശിക്ഷ ലഭിച്ച 9 പ്രതികളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. സ്പെഷ്യൽ എക്സൈസ് കോടതിയാണ് വിധി പുറത്തിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി 26ആം തീയതി ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്.
2016 ഓഗസ്റ്റിലാണ് ബിഹാറിൽ വിഷമദ്യ ദുരന്തം ഉണ്ടായത്. ഈ ദുരന്തത്തിൽ 19 ആളുകൾ മരിക്കുകയും, രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ മദ്യം നിരോധിച്ചതിന് ശേഷമുണ്ടായ ആദ്യത്തെ വിഷമദ്യ ദുരന്തമാണ് ഗോപാൽഗഞ്ചിലേത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് എസ്ഐ അടക്കം 21 പോലീസുകാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. കൂടാതെ ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് ബംഗാളിലെ ആദ്യ സംഭവമാണെന്ന് പ്രോസിക്യൂട്ടര്‍ ദേവ് വന്‍ഷ് ഗിരി വ്യക്തമാക്കി.
Read also : വിജു എബ്രഹാം ഉൾപ്പടെ 3 പേരെ കേരളാ ഹൈക്കോടതി ജഡ്ജിമാരാക്കണം; ശുപാർശ വീണ്ടും