തിരുവനന്തപുരം: സംസ്‌ഥാനത്തെ അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വിദഗ്‌ധർ നേരിട്ടെത്തിയാകും അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകുക. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഫലപ്രദമായി നടന്നുവരികയാണെന്നും രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ നൽകുന്നത് കേരളത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്റെ കാര്യത്തിൽ ചെറിയ സംസ്‌ഥാനങ്ങൾ വരെ നമുക്ക് പിന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് ബ്രേക്ക് ദ ചെയിൻ ക്യാംപയിൻ ആരംഭിച്ചിട്ട് ഒരു വർഷമായെന്നും രോഗ പ്രതിരോധത്തിന് ഈ ക്യാംപയിൻ ഗുണം ചെയ്‌തുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും തന്നിൽ നിന്നും മറ്റാർക്കും രോഗം വരരുതെന്ന ബോധത്തോടെ എല്ലാവരും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read also: കോവിഡ് നിയന്ത്രണാതീതം; ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ രാത്രി കർഫ്യൂ