ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ ഏർപ്പെർത്തിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങള ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.
ധർണയും റാലികളും പൂർണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 630 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.
ഛണ്ഡീഗഡിലും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 10.30 മുതൽ രാവിലെ 5 വരെ അനാവശ്യ യാത്രകൾക്ക് വിലക്കേർപ്പെടുത്തി. നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. പഞ്ചാബിലെ 12 ജില്ലകളിൽ രോഗവ്യാപനം കണക്കിലെടുത്ത് നേരത്തെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
Read Also: കോവിഡ് കേസുകൾ കൂടുന്നു; പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ