ഇടുക്കി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് എതിരെ നടപടികൾ കർശനമാക്കി വണ്ടൻമേട് പഞ്ചായത്ത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ച് പിഴയും ഈടാക്കി. റോഡരികിൽ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്സൺ എന്നിവർക്ക് എതിരെയാണ് പഞ്ചായത്ത് അധികൃതരുടെ നടപടി. ബിനുവിന്റെ പക്കൽ നിന്ന് 20,000 രൂപയും ജെയ്സണിൽ നിന്ന് 10,000 രൂപയും പിഴ ഈടാക്കി.
കഴിഞ്ഞ ദിവസവും മാലിന്യം തള്ളിയവർക്ക് 50,000 രൂപയോളം പിഴ ചുമത്തിയിരുന്നു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5,000 രൂപ പാരിതോഷികവും നൽകുമെന്ന് പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ മുടങ്ങും