മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ തിരികെ വാരിച്ചു; പിഴയും ഈടാക്കി വണ്ടൻമേട് പഞ്ചായത്ത്

By News Desk, Malabar News
waste-dumping
Representational Image
Ajwa Travels

ഇടുക്കി: പൊതുസ്‌ഥലത്ത് മാലിന്യം തള്ളുന്നതിന് എതിരെ നടപടികൾ കർശനമാക്കി വണ്ടൻമേട് പഞ്ചായത്ത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ച് പിഴയും ഈടാക്കി. റോഡരികിൽ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്‌സൺ എന്നിവർക്ക് എതിരെയാണ് പഞ്ചായത്ത് അധികൃതരുടെ നടപടി. ബിനുവിന്റെ പക്കൽ നിന്ന് 20,000 രൂപയും ജെയ്‌സണിൽ നിന്ന് 10,000 രൂപയും പിഴ ഈടാക്കി.

കഴിഞ്ഞ ദിവസവും മാലിന്യം തള്ളിയവർക്ക് 50,000 രൂപയോളം പിഴ ചുമത്തിയിരുന്നു. പൊതുസ്‌ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5,000 രൂപ പാരിതോഷികവും നൽകുമെന്ന് പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE