പ്രതിഷേധം ഫലം കണ്ടു; കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കില്ല

By News Desk, Malabar News
MalabarNews_venad express
Representation Image
Ajwa Travels

കേരളത്തില്‍ ഓടുന്ന ജനശതാബ്ദി പ്രത്യേക സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ സര്‍വീസും  റദ്ദാക്കില്ലെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം വേണാട് ട്രെയിനുകള്‍ സര്‍വീസ് തുടരും. യാത്രക്കാര്‍ കുറവാണ് എന്നതിന്റെ പേരില്‍ ശനിയാഴ്ച മുതല്‍ മൂന്ന് ട്രെയിനുകളുടെയും സര്‍വീസ് നിര്‍ത്താനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം.

എന്നാല്‍, ട്രെയിനുകള്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. മറ്റ് യാത്രാ സൗകര്യങ്ങള്‍ ഒന്നും പൂര്‍ണമായി പുനരാരംഭിച്ചിട്ട് ഇല്ലാത്ത ഈ പ്രതിസന്ധി കാലത്ത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കുമെന്ന് മന്ത്രി സുധാകരന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് ജനപ്രതിനിധികളും ട്രെയിന്‍ നിര്‍ത്തലാക്കുന്നതിന് എതിരെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ഹ്രസ്വദൂര ട്രെയിനുകളുടെ സര്‍വീസ് വേണമെന്ന ആവശ്യവും മന്ത്രി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ കുറവായതിനാല്‍ മൂന്നു ട്രെയിനുകളും 12 മുതല്‍ സര്‍വീസ് നടത്തേണ്ടതില്ല എന്നായിരുന്നു റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സര്‍വീസ് നിര്‍ത്തി വെക്കില്ലെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ ജനശതാബ്ദി ട്രെയിനുകള്‍ നിര്‍ത്തലാക്കേണ്ട എന്ന തീരുമാനമെടുത്ത് ദക്ഷിണ റെയില്‍വേ വാര്‍ത്താ കുറിപ്പിറക്കി. രാത്രിയോടെ വേണാടും സര്‍വീസ് തുടരാനുള്ള തീരുമാനം വന്നു.

കൊങ്കണ്‍ പാതയിലെ തടസങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ച  നേത്രാവതി, രാജധാനി ട്രെയിനുകള്‍  15 മുതല്‍ ഓടി തുടങ്ങുമെന്നും റെയില്‍വേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE