പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിലെ നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്‌ളോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സൻ ജോസഫ് പോലീസിൽ കീഴടങ്ങി. കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്‌സനെ പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്യാതിരുന്നതിൽ പ്രതിഷേധം ശക്‌തമായിരുന്നു.
ഡിസംബർ 20നാണ് മൗണ്ട് സിയോൺ ലോ കോളേജിൽ സംഘർഷമുണ്ടായത്. നിയമ വിദ്യാർഥിനിയെ സഹപാഠിയായ ഡിവൈഎഫ്ഐ നേതാവ് ജെയ്‌സൻ മർദ്ദിച്ചെന്ന പരാതിയിൽ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. പിന്നാലെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് മൂന്ന് ദിവസം വൈകി എഫ്‌ഐആർ ഇട്ടത്.
എന്നാൽ, പരാതിക്കാരിക്കെതിരെ ആറൻമുള പോലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. കേസിൽ ഫെബ്രുവരി ഒമ്പതിനാണ് ജെയ്‌സന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. ജെയ്‌സനെതിരെ നടപടിയെടുക്കാൻ കോളേജ് അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കോളേജിലേക്ക് ടത്തിയ മാർച്ച് അക്രമാസക്‌തമായിരുന്നു. പിന്നാലെ ജെയ്‌സനെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.
Most Read| എംഎം ഹസൻ ഇടപെട്ടു; കണ്ണൂരിൽ നിന്ന് മമ്പറം ദിവാകരൻ മൽസരിക്കില്ല