കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് സംഭവം.
കഴിഞ്ഞ സെപ്റ്റംബർ 25ന് ആയിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്‍മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് സുബിനയെ രക്ഷപെടുത്തിയെങ്കിലും രണ്ട് കുട്ടികളും മരിച്ചു. മൂന്ന് വയസുള്ള മുഹമ്മദ് റസ്‌വിൻ, ഫാത്തിമ റൗഹ എന്നിവരാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് സുബിന കിണറ്റിൽ ചാടിയത്.
തുടർന്ന് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ സുബിന കിണറ്റിലെ പൈപ്പിൽ പിടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് സുബിനയെ രക്ഷപെടുത്തി നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മക്കളെ കൊലപ്പെടുത്തിയ സുബീനക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് അറസ്‌റ്റിലായ സുബീന മൂന്ന് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Most Read: ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ; വിമർശിച്ച് റഷ്യ