തിരുവനന്തപുരം: പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശത്തിന് എതിരെ സിപിഐഎം ആക്‌ടിംങ് സെക്രട്ടറി എ വിജയരാഘവന്‍. ബിഷപ്പിനെ പോലെ ഒരാളുടെ ഭാഗത്ത് നിന്നും നാട്ടില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രതികരണം പാടില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. സമൂഹത്തെ വര്‍ഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അതിനാലാണ് അക്കൂട്ടർ ബിഷപ്പിനെ പിന്തുണക്കുന്നത് എന്നും വിജയരാഘവന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയ കോണ്‍ഗ്രസിന് ഇക്കാര്യത്തിൽ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും വിജയരാഘവന്‍ ചോദിച്ചു. ബിഷപ്പിനെ അനുകൂലിച്ച് നിലപാടെടുത്ത ജോസ് കെ മാണി പറഞ്ഞത് സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
Read also: റിസബാവയുടെ കോവിഡ് ടെസ്‌റ്റ് പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി