ന്യൂ ഡെല്‍ഹി: ‘ദേശീയ മുസ്‌ലിം’ എന്ന് ബിജെപി വിശേഷിപ്പിച്ച അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ പുതുക്കിയ ഭാരവാഹി പട്ടിക അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ നേതൃത്വം ന്യൂനപക്ഷത്തു നിന്നുള്ള അബ്‌ദുള്ളക്കുട്ടിയെ നേതൃനിരയിലേക്ക് എത്തിക്കുന്നത് വലിയ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ്. സിപിഎം വിട്ട് കോണ്‍ഗ്രസിലും അവിടുന്ന് ബിജെപിയിലേക്കും ചേര്‍ന്ന അബ്‌ദുള്ളക്കുട്ടിയെ ന്യൂനപക്ഷ വോട്ട് മുന്നില്‍ കണ്ടാണ് ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നത്.
12 ഉപാദ്ധ്യക്ഷന്മാരും, 8 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. കേരളത്തിലെ സംഘടന ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ശോഭ സുരേന്ദ്രന് ദേശീയ തലത്തിലും പരിഗണന ലഭിച്ചില്ല. കൃഷ്‌ണദാസ് പക്ഷത്തെയും പൂര്‍ണമായും ഒഴിവാക്കി.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കനാണ് പാര്‍ട്ടിയുടെ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഔദ്യോഗിക വക്താവ്. യുവമോര്‍ച്ച അദ്ധ്യക്ഷനായി തേജസ്വി സൂര്യയെയും തിരഞ്ഞെടുത്തു. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷ് തുടരും. ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തിരക്കിട്ട് പുനഃസംഘടന നടത്തിയത്.
Read Also: ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ദീപിക എൻസിബി ഓഫീസ് വിട്ടു