ന്യൂഡെല്‍ഹി: കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 83 മുതല്‍ 91 വരെ സീറ്റ് നേടും. യുഡിഎഫിന് 47 മുതല്‍ 55 വരെ സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് രണ്ടു സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നും അഭിപ്രായ സര്‍വേ പറയുന്നു.
സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്ക് 40 ശതമാനം വോട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വേ വിലയിരുത്തുന്നു. 152 മുതല്‍ 162 വരെ സീറ്റാണ് ഡിഎംകെ- കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് സര്‍വേ പ്രവചിക്കുന്നത്. എഐഎഡിഎംകെ- ബിജെപി സഖ്യം 58 മുതല്‍ 66 വരെ സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പുതുച്ചേരിയിൽ ഭരണം നഷ്‌ടമായ കോൺഗ്രസിന് വരുന്ന തിരഞ്ഞെടുപ്പിലും ഭരണം നഷ്‌ടമായേക്കുമെന്നും സർവേയിൽ പറയുന്നു. ബിജെപി സഖ്യത്തിന് 17 മുതൽ 21 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് എട്ട് മുതൽ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവർ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സർവേ പറയുന്നു.
Also Read: ‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുന്നു; എ വിജയരാഘവൻ