അബുദാബി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. ജൂൺ 1ആം തീയതി മുതൽ നിരോധനം നടപ്പിലാക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്‌ക്കാനും പുനരുപയോഗം പ്രോൽസാഹിപ്പിക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അബുദാബി പരിസ്‌ഥിതി ഏജന്‍സി (ഇഎഡി) വ്യക്‌തമാക്കി.
2020ലെ ഒറ്റത്തവണ പ്ളാസ്‌റ്റിക് നയപ്രകാരമാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തുന്നത്. പ്‌ളാസ്‌റ്റിക് കപ്പ് അടക്കം 16 ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കാനും പരിസ്‌ഥിതി ഏജന്‍സി ആലോചിക്കുന്നുണ്ട്. കൂടാതെ 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്‌റ്റിറോഫോം പ്ളേറ്റുകളും കണ്ടെയ്‌നറുകളും നിരോധിക്കാനുള്ള നീക്കവും അധികൃതർ നടത്തുന്നുണ്ട്.
മലിനീകരണം കുറയ്‌ക്കുന്നതിനും, ആരോഗ്യകരമായ പരിസ്‌ഥിതിയും സുസ്‌ഥിര ജീവിതരീതിയും പ്രോൽസാഹിപ്പിക്കുന്നതിനും കാലാവസ്‌ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ പുതിയ നയം നടപ്പിലാക്കുന്നത്. നിലവിൽ ലോകത്തെ 90ലേറെ രാജ്യങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: പാർട്ടി കോൺഗ്രസ് സെമിനാർ; കെവി തോമസ് ഇന്ന് നിലപാട് വ്യക്‌തമാക്കും