ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ശ്രീനഗർ ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടം ഉണ്ടായത്.
സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്‌ചയിലേക്ക് പതിക്കുക ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്നാണ് വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഘ്‌നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ മനോജിനെ എസ്‌കെഐഎംഎസ് അധുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, താഴ്‌ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകരുകയായിരുന്നു. കഴിഞ്ഞ മാസം 30ന് ട്രെയിൻ മാർഗമാണ് 13 അംഗ സംഘം കശ്‌മീരിലേക്ക് പോയത്.
Most Read| ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ; ആക്രമണം ശക്‌തമാക്കി ഇസ്രയേൽ