മുട്ടിൽ മരംമുറി കേസ്; നടപടി ശക്‌തമാക്കി, കെഎൽസി ആക്‌ട് പ്രകാരം കേസെടുക്കും

By Trainee Reporter, Malabar News
wood smuggling-controversary
Representational image
Ajwa Travels

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ നടപടി ശക്‌തമാക്കി റവന്യൂ വകുപ്പ്. സംഭവത്തിൽ കേരള ലാൻഡ് കൺസർവൻസി ആക്‌ട് (കെഎൽസി ആക്‌ട്) 1957 പ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. റവന്യൂ പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരങ്ങൾ മുറിച്ച് കടത്തിയതിലാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് 40ലധികം കേസുകളിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സർക്കാർ മുതൽ നശിപ്പിച്ചതിന് മരത്തടിയുടെ മൂന്നിരട്ടി തുക പിഴയടക്കം തടവുശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തുക. റിസർവ് ചെയ്‌ത മരങ്ങൾ മുറിച്ച് കടത്തിയതിൽ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

15 കോടി രൂപയുടെ ഈട്ടിമരങ്ങളാണ് ഇവിടെ നിന്ന് മുറിച്ച് കടത്തിയത്. സംഭവത്തിൽ റവന്യൂ വകുപ്പിന്റെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് വിഷയത്തിൽ റവന്യൂ വകുപ്പ് ജില്ലാ കളക്‌ടറോട്‌ റിപ്പോർട് തേടിയിരുന്നു. റിപ്പോർട് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിക്ക് കൈമാറി.

Read also: കനത്ത മഴയിൽ വെള്ളപ്പൊക്കം; 80 വീടുകളിൽ വെള്ളം കയറി; ഗതാഗത തടസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE