എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനഃരന്വേഷണമാണെന്ന വാദവുമായി ദിലീപ്. ഇത് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതിന് വേണ്ടിയാണെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിനെതിരെ പരാതി നൽകിയതിന് ശേഷമാണ് പുതിയ ആരോപണങ്ങൾ ഉണ്ടായതെന്നും പോലീസ് ഇല്ലാക്കഥ സൃഷ്‌ടിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കി.
അതേസമയം ദിലീപിന്റെ ഹരജിയിൽ കക്ഷി ചേരണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ഹരജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹരജി നിലനിൽക്കില്ലെന്ന് ആക്രമണത്തിനിരയായ നടി വ്യക്‌തമാക്കി.
കൂടാതെ ഗൂഢാലോചന കേസിൽ ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ളക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രാമൻ പിള്ളയ്‌ക്ക് നോട്ടീസ് നൽകിയത്. നോട്ടീസിന് രാമൻ പിള്ള മറുപടി നൽകിയിട്ടുണ്ട്. കോട്ടയം ക്രൈം ബ്രാഞ്ച് എസ്‌പിയാണ് നോട്ടീസ് നൽകിയത്.
Read also: ഗുണ്ടകളെ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയം; കെ സുധാകരൻ