തിരുവനന്തപുരം: തന്റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനാണ് സൈബർ കമ്മികളുടെ ശ്രമമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി കൃഷ്‌ണകുമാർ. മലയാളത്തിൽ അവസരം ലഭിച്ചില്ലെങ്കിൽ ഹിന്ദിയിൽ പോയും അഭിനയിക്കുമെന്നും ജഗതി വാർഡിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കൃഷ്‌ണകുമാർ പറഞ്ഞു.
‘എനിക്കും ജീവിക്കാൻ പൈസ വേണം. ചിലപ്പോൾ പണത്തിന് ബുദ്ധിമുട്ട് വരും. ഞാനും നാല് പെൺമക്കളെ വളർത്തുന്നുണ്ട്. സൈബർ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനേ ഇവൻമാർക്ക് കഴിയൂ. അല്ലാതെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല.
അവരുടെ വിചാരം സിനിമ ഇൻഡസ്ട്രി കേരളത്തിൽ മാത്രമേ ഉള്ളൂവെന്നാണ്. അപ്പുറം തമിഴ്നാട് ഉണ്ട്. കന്നഡ സിനിമയുണ്ട്. തെലുങ്കുണ്ട്. ഹിന്ദിയിൽ വരെ പോയി അഭിനയിക്കാം’, കൃഷ്‌ണകുമാർ പറഞ്ഞു.
കമ്മ്യൂണിസം എന്നാൽ കാന്‍സർ ആണെന്നും അതിനെ കേരളത്തിൽ നിന്നും എടുത്തുകളയണമെന്നും കൃഷ്‌ണകുമാര്‍ ആവശ്യപ്പെട്ടു. കോൺഗ്രസും കമ്മ്യൂണിസ്‌റ്റും കേരളത്തിന് അപകടമാണ്. കേരളത്തിന് പുറത്തുപോയാൽ ഇവർ രണ്ടും ഒന്നാണ്. ഇവിടെ അവർ നമ്മളെ പറ്റിക്കുകയാണ്. എന്താണ് വികസനമെന്ന് ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചു കൊടുത്തിട്ടുണ്ടെന്നും കൃഷ്‌ണകുമാർ പറഞ്ഞു.
Read also: യഥാർഥ പ്രശ്‍നം തിരിച്ചറിയാൻ പ്രതിപക്ഷം ശ്രമിക്കണം; ആനന്ദ്