കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്ക് എതിരായ ഹരജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ നടപടികൾ സംബന്ധിച്ച് അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ വിശദീകരണം നൽകുമെന്നാണ് വിവരം.
നേരത്തെ ഹരജി പരിഗണിച്ച കോടതി അഡ്‌മിനിസ്‌ട്രേഷന്റെ രണ്ട് വിവാദ ഉത്തരവുകൾ സ്‌റ്റേ ചെയ്‌തിരുന്നു. സ്‌കൂളുകളിൽ മാംസാഹാരം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവും ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവുമാണ് കോടതി സ്‌റ്റേ ചെയ്‌തത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്‌മൽ അഹമ്മദാണ് പരിഷ്‌കരണ ഉത്തരവുകൾ ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിച്ചത്.
Also Read: മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം; ബോധവൽക്കരണം തുടങ്ങാൻ സർക്കാർ