‘സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവും, അടഞ്ഞ മുറികള്‍ ഒഴിവാക്കണം’; കേന്ദ്രം

By News Desk, Malabar News
Representational Image
Representational Image
Ajwa Travels

ഡെൽഹി: അന്തരീക്ഷത്തില്‍ കലരുന്ന കൊറോണ വൈറസിന്റെ സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നും, അടഞ്ഞ മുറികളില്‍ കഴിയുന്നത് അപകടമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്‌ത്ര ഉപദേശകന്‍ കെ വിജയ് രാഘവന്‍. വാക്‌സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും മാസ്‌കും സാമൂഹിക അകലവും തുറസായ സ്‌ഥലങ്ങളിലുളള ജീവിതവും പാലിക്കണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട നിർദ്ദേശത്തിൽ പറയുന്നു.

കോവിഡ് രോഗിയുടെ തുപ്പലോ മൂക്കില്‍ നിന്നുള്ള സ്രവമോ നിലത്ത് വീഴുകയോ അന്തരീക്ഷത്തില്‍ കലരുകയോ ചെയ്‌താൽ അവ പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാം. മുറികളിലെ വായു ശുദ്ധീകരിക്കാന്‍ വായുസഞ്ചാരം ഏര്‍പ്പെടുത്തുന്നത് അപകടകാരിയായ ഈ വൈറസിന്റെ സാന്നിധ്യം കുറയ്‌ക്കാനും സഹായിക്കും.

മുറികളില്‍ ഫാന്‍ അനിവാര്യമാണ്. പക്ഷേ ദുഷിച്ച വായു മറ്റുള്ളവരിലേക്ക് എത്തുന്ന വിധത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത്. മുറിയുടെ വാതിലുകളും ജനാലകളും അടച്ചിട്ടാല്‍ എക്‌സോസ്‌റ്റ് ഫാനും പെഡസ്‌റ്റ്ല്‍ ഫാനുകളും പ്രവര്‍ത്തിപ്പിക്കണം. മുറിക്കുള്ളില്‍ നിന്ന് വൈറസ് പടരാനുള്ള സാധ്യത ഇതുവഴി പരമാവധി കുറയ്‌ക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

തൊഴിലിടങ്ങളില്‍ വാതിലുകളും ജനാലകളും പൂര്‍ണ്ണമായും തുറന്നിടണം. എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശുദ്ധവായു പ്രവേശിച്ച് വൈറസ് സാന്നിധ്യമുള്ള വായുവിന്റെ സാന്ദ്രത കുറയ്‌ക്കും. പരമാവധി വായു സഞ്ചാരത്തിനൊപ്പം എക്‌സോസ്‌റ്റ് ഫാനുകള്‍ അധികമായി വെക്കുന്നതും ഉചിതമാണെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

Read Also: കേന്ദ്രം അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE