കാബൂൾ: അഫ്‌ഗാനിലെ താലിബാന് കീഴടങ്ങാത്ത വടക്കൻ മേഖലയിൽ നിലവിൽ സംഘർഷം രൂക്ഷമാകുന്നു. താലിബാനെതിരെ നിരവധി ആളുകളാണ് ഇവിടെ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. അഫ്‌ഗാൻ മുൻ വൈസ് പ്രസിഡണ്ട് അമറുള്ള സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
സാലിഹിന്റെ നേതൃത്വത്തിലുള്ള സഖ്യവും താലിബാനും തമ്മിൽ മേഖലയിൽ നടക്കുന്ന സംഘർഷങ്ങളിൽ ഇതിനോടകം തന്നെ നിരവധി ആളുകളുടെ ജീവൻ നഷ്‌ടമായതായും വ്യക്‌തമാകുന്നുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് താലിബാൻ സൈന്യത്തിലെ 300ഓളം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
അതേസമയം പാഞ്ച് ഷീർ മേഖലയിൽ താലിബാനുമായി സംഘർഷം തുടരുകയാണ്. താലിബാൻ അധികാരം കൈയ്യേറുന്നത് ഒഴിവാക്കാൻ നിരവധി ആളുകളാണ് പോരാട്ടത്തിന് രംഗത്തിറങ്ങുന്നത്. അതേസമയം തന്നെ പാഞ്ച് ഷീർ മേഖലയിൽ സംഘർഷം ഒഴിവാക്കി ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിന് താലിബാൻ റഷ്യയുടെ മധ്യസ്‌ഥത തേടിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
Read also: കാബൂള്‍ എയർപോർട്ടിൽ വെടിവെപ്പ്; അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു