ആവശ്യം മുഖ്യമന്ത്രിയുടെ രാജി; സംസ്‌ഥാനത്ത് പ്രതിഷേധം കത്തുന്നു

By Team Member, Malabar News
Malabarnews_protest against Cm
Representational image
Ajwa Travels

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി പ്രതിഷേധം ശക്‌തമാകുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ അറസ്‌റ്റിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി വച്ച് പുറത്തു പോകണമെന്ന ആവശ്യവുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംസ്‌ഥാനത്ത് സമരം ശക്‌തമാക്കുന്നത്. പല സ്‌ഥലങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം കയ്യാങ്കളിയില്‍ എത്തിയിട്ടുണ്ട്.

തലസ്‌ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും സമരം ശക്‌തമാകുകയാണ്. യുവമോര്‍ച്ചയുടെ മാര്‍ച്ച് വിവി രാജേഷ് ഉല്‍ഘാടനം ചെയ്‌തു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌ഥിതിചെയ്യുന്ന നോര്‍ത്ത് ബ്‌ളോക്കിന് മുന്നിലും പ്രവര്‍ത്തകര്‍ ശക്‌തമായ പ്രതിഷേധം നടത്തി.

തലസ്‌ഥാന നഗരിയില്‍ അരങ്ങേറുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഒപ്പം തന്നെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം ശക്‌തമാകുകയാണ്. തൃശൂര്‍ സ്വരാജ് റൗണ്ടിന് സമീപം ജോസ് തീയറ്ററിന് മുന്‍വശത്തെ റോഡ് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കൂടാതെ പാലക്കാട് സുല്‍ത്താന്‍ പേട്ട ജംഗ്ഷനിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവിടങ്ങളില്‍ പ്രതിഷേധം ശക്‌തമായതോടെ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. ഒപ്പം തന്നെ കണ്ണൂര്‍ കളക്‌ടറേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Read also : സംസ്‌ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE