കൊൽക്കത്ത: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അവർ ട്വിറ്ററിലൂടെ പറഞ്ഞു. ഡെൽഹിയിൽ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ കേന്ദ്ര നിയമത്തിന് എതിരെ സമരം നടത്തുന്ന സാഹചര്യത്തിലാണ് മമത നിലപാട് വ്യക്‌തമാക്കിയത്.
I am very much concerned about the farmers, their lives and livelihood. GOI must withdraw the anti-farmer bills. If they do not do so immediately we will agitate throughout the state and the country. From the very start, we have been strongly opposing these anti-farmer bills.
— Mamata Banerjee (@MamataOfficial) December 3, 2020
‘കർഷകരുടെ പ്രശ്‌നങ്ങളിൽ ഏറെ ആശങ്കയുണ്ട്. കേന്ദ്ര നിയമം എത്രയും പെട്ടെന്ന് പിൻവലിക്കണം. ഇല്ലെങ്കിൽ സംസ്‌ഥാന വ്യാപകമായും, രാജ്യത്തെമ്പാടും പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. കേന്ദ്രത്തിന്റെ ഈ കർഷക വിരുദ്ധ നിയമങ്ങളെ തൃണമൂൽ തുടക്കം മുതൽ തന്നെ എതിർക്കുകയാണ്’ മമത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ വെള്ളിയാഴ്‌ച തൃണമൂൽ കോൺഗ്രസ് യോഗം ചേരുമെന്നും മമത അറിയിച്ചു.
അതേസമയം വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ നയിക്കുന്ന പ്രക്ഷോഭം തലസ്‌ഥാനത്ത് എട്ടാം ദിവസവും തുടരുകയാണ്. ഇന്നും കേന്ദ്രവുമായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുമെന്ന് കർഷകർ അറിയിച്ചിരുന്നു.
Read Also: കര്‍ഷകരോടൊപ്പം; പത്‌മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി