ജയ്‌പൂർ: സര്‍ക്കാര്‍ സര്‍വീസില്‍ നിലവിലുള്ള സംവരണത്തിന് പകരം പ്രത്യേക വിഭാഗമായി കണക്കാക്കി അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗുജ്‌ജർ വിഭാഗം ഇന്ന് പ്രക്ഷോഭം ആരംഭിക്കുന്നു. പ്രക്ഷോഭത്തിന് കടിഞ്ഞാണിടാൻ സർക്കാർ ജയ്‌പൂർ അടക്കം നാല് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ആറു ജില്ലകളില്‍ അധിക പൊലീസ് സേനയെ വിന്യസിച്ചു. ധോല്‍പുര്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ സര്‍വീസിലെ പ്രത്യേക സംവരണം ആവശ്യപ്പെട്ട് നവംബര്‍ ഒന്ന് മുതലാണ് ബിജെപി നേതാവ് കിരോരി സിങ് ബൈന്‍സല നേതൃത്വം നല്‍കുന്ന ‘ആക്‌ഷൻ സംഘര്‍ഷ് സമിതി’ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തത്. കഴിഞ്ഞ മാസം ഇതേ ആവശ്യം ഉന്നയിച്ച് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.
Also Read: തമിഴ്‌നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ഗുജ്‌ജർ സമുദായാംഗങ്ങളോടു ഇന്ന് ഭരത്പുര്‍ ജില്ലയിലെ ബയാന പട്ടണത്തില്‍ എത്താനാണു ബൈന്‍സല ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ഇതേ ആവശ്യമുന്നയിച്ചു നടന്ന സമരങ്ങളെ തുടര്‍ന്നു ഡല്‍ഹിയിലേക്കും ആഗ്രയിലേക്കുമുള്ള റെയില്‍, റോഡ് ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെട്ടിരുന്നു.