എഐ ക്യാമറ ഇടപാട്; വിജിലൻസ് അന്വേഷണം തുടങ്ങി- ദുരൂഹതയെന്ന് വിഡി സതീശൻ

മുൻ ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർ രാജീവൻ പുത്തലത്തിന് എതിരായ പരാതിയിലാണ് അന്വേഷണം. പുത്തലത്തിനും, ട്രാൻസ്‌പോർട് കമ്മീഷണർ ഓഫീസിലെ ഒരു ക്ളർക്കിന് എതിരേയും ആറ് ആരോപണങ്ങളാണ് ഉയർന്നത്.

By Trainee Reporter, Malabar News
AI Camera
Rep. Image
Ajwa Travels

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം തുടങ്ങി. സെയ്‌ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. മുൻ ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർ രാജീവൻ പുത്തലത്തിന് എതിരായ പരാതിയിലാണ് അന്വേഷണം. പുത്തലത്തിനും, ട്രാൻസ്‌പോർട് കമ്മീഷണർ ഓഫീസിലെ ഒരു ക്ളർക്കിന് എതിരേയും ആറ് ആരോപണങ്ങളാണ് ഉയർന്നത്.

എഐ ക്യാമറകൾ, ലാപ്ടോപ്പ്, വാഹനങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം. ക്രമക്കേട് പരിശോധിക്കാനായി മാർച്ച് മാസത്തിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. ഉദ്യോഗസ്‌ഥന് എതിരെയുള്ള പരാതിയിലെ അന്വേഷണം ആണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങിനെ എത്തി, ടെൻഡർ നടപടികളിലേക്ക് എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ വിജിലൻസിന് അന്വേഷിക്കേണ്ടി വരും.

അതേസമയം, ടെൻഡർ നടപടികളിൽ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജീവൻ പുത്തലത്ത് പ്രതികരിച്ചു. അതിനിടെ, എഐ ക്യാമറ ഇടപാടിൽ വിജിലൻസ് അന്വേഷണത്തിന് പിന്നിൽ ദുരൂഹതയെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വിജിലൻസ് അന്വേഷണം ഉണ്ടെങ്കിൽ മന്ത്രിസഭാ യോഗം എന്തിനാണ് പദ്ധതിക്ക് അനുമതി കൊടുത്തതെന്ന് വിഡി സതീശൻ ചോദിച്ചു.

ഒരു ഉദ്യോഗസ്‌ഥന് എതിരായി വിജിലൻസ് അന്വേഷണം നടക്കുന്നതായി മാദ്ധ്യമങ്ങളിൽ കണ്ടു. ദുരൂഹമായ കാര്യങ്ങളാണ് പുറത്തു വരുന്നത്. ടെൻഡർ ഡോക്യുമെന്റ് കെൽട്രോൺ വെബ്‌സൈറ്റിൽ ഇല്ല. പ്രധാനപ്പെട്ട കാര്യങ്ങൾ സബ് കോൺട്രാക്‌ട് കൊടുക്കരുതെന്നാണ് ടെൻഡറിൽ തന്നെ പറയുന്നത്. അത് ലംഘിക്കപ്പെട്ടു. വാർഷിക പരിപാലനത്തിന് 66 കോടി രൂപ നീക്കി വെച്ചിരിക്കുന്നത് എന്തിന്? പരസ്യമായ കൊള്ളയാണ് നടന്നത്. ടെൻഡർ ഡോക്യൂമെന്റിലെ സുപ്രധാന കാര്യങ്ങൾ അട്ടിമറിച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു.

സാങ്കേതികമായി മികച്ചതല്ലാത്ത കമ്പനിയെ ആണ് തിരഞ്ഞെടുത്തത്. കണ്ണൂരിലെ കറക്കുകമ്പനികൾ എല്ലാം ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇതെല്ലാം ഒത്തുചേരുന്നത് ഒരിടത്താണ്. വിജിലൻസ് അന്വേഷണം നടക്കുന്നെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് പദ്ധതി ഉൽഘാടനം ചെയ്‌തത്‌?. എഐ ക്യാമറ പദ്ധതിയെ കുറിച്ച് അന്വേഷണം വേണം. മുഖ്യമന്ത്രിക്ക് പങ്കുണ്ട്. കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും വിഡി സതീശൻ പറഞ്ഞു.

Most Read: ബഫർസോൺ; സമ്പൂർണ നിയന്ത്രണം നീക്കി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE