കൊവാക്‌സിന്‍; എത്തിക്‌സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

By Team Member, Malabar News
Malabarnews_covaxin
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കായി എത്തിക്‌സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനാണ് കൊവാക്‌സിന്‍. എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കും. ഭാരത് ബയോടെക്കാണ് ഇന്ത്യയില്‍ കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സ്‌ഥലങ്ങളില്‍ ഒന്നാണ് ഡെല്‍ഹി എയിംസ്. 2000 മുതല്‍ 5000 വരെ ആളുകളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് ഡെല്‍ഹി എയിംസിന്റെ പദ്ധതി.

ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത് ബയോടെക് കമ്പനി ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. കൊവാക്‌സിന്റെ ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ഡിസിഐജിയും വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കായി കൊവാക്‌സിന്‍ ഒരുങ്ങുന്നത്.

പത്ത് സംസ്‌ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിലാണ് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നത്. ഡെല്‍ഹി, മുംബൈ, പട്‌ന, ലക്നൗ എന്നീ നഗരങ്ങള്‍ പരീക്ഷണം നടത്തുന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്‌സിനൊപ്പം തന്നെ മറ്റ് രണ്ട് കമ്പനികളുടെ വാക്‌സിന്‍ പരീക്ഷണങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ട്.

Read also : ബിജെപിയുടെ സൗജന്യ വാക്‌സിൻ വാഗ്‌ദാനം ചട്ടലംഘനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE