ചെന്നൈ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 സീറ്റുകളിൽ 7 സീറ്റുകളിൽ എഐഎൻആർസി മുന്നിട്ട് നിൽക്കുന്നു. ബിജെപി-3, ഡിഎംകെ-3 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില. ഐഎൻസി 2 സീറ്റിലും എഐഎഡിഎംകെ ഒരു സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.
വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തിയാണ് എഐഎൻആർസി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 2016ൽ ഐഎൻസി 15 സീറ്റാണ് നേടിയിരുന്നത്. എഐഎൻആർസിക്ക് 8 സീറ്റും ലഭിച്ചിരുന്നു. എഐഎഡിഎംകെ-4, ഡിഎംകെ-2 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില. 2016ൽ ബിജെപിക്ക് പുതുച്ചേരിയിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല.
Read Also: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്