കുവൈറ്റ്; വാര്‍ത്തകള്‍ തെറ്റ്, 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരും

By Team Member, Malabar News
Malabarnews_kuwait
Representational image
Ajwa Travels

കുവൈറ്റ് : കുവൈറ്റിലേക്കുള്ള യാത്രാ വിലക്ക് ഒഴിവാക്കി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്‌തമാക്കി കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ ചിലതില്‍ നിന്നും ഉടന്‍ തന്നെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ ഒരു രാജ്യത്തിന്റെ വിലക്ക് പോലും ഇതുവരെ നീക്കം ചെയ്‌തിട്ടില്ലെന്നും പുതുതായി മറ്റ് രാജ്യങ്ങള്‍ക്കൊന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലന്നും അധികൃതര്‍ വ്യക്‌തമാക്കി. വിലക്ക് നീക്കുന്ന കാര്യത്തില്‍ ഇതുവരെ യാതൊരു വിധ നടപടികളും കൈക്കൊണ്ടിട്ടില്ല എന്നും അധികൃതര്‍ വ്യക്‌തമാക്കി.

വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലെ കോവിഡ് സ്‌ഥിതിയുടെ അടിസ്‌ഥാനത്തിലായിരിക്കും വിലക്ക് നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയെന്ന് കുവൈത്ത് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇപ്പോഴും വിലക്ക് തുടരുകയാണ്. ഈ രാജ്യങ്ങളില്‍ ഉള്ള ആളുകള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ വിലക്ക് ഇല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിന് ശേഷം അനുമതി ലഭിക്കുന്നതായിരിക്കും.

Read also : സ്വര്‍ണക്കടത്ത്; വധഭീഷണി ഉണ്ടെന്ന് സന്ദീപ് നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE