ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പരാജയ ഭീതിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സ്വീകാര്യമോ പ്രാപ്യമോ ആയ ഭരണ സംവിധാനമായിരുന്നില്ല യോഗി സര്‍ക്കാരിന്റേത്. പരാജയ ഭീതിയിൽ ബിജെപി വസ്‌തുതാ വിരുദ്ധ പ്രചാരണം നടത്തുന്നതായി അഖിലേഷ് കുറ്റപ്പെടുത്തി.
അതേസമയം ഗുണ്ടകളും മാഫിയയും സ്‍ത്രീപീഡകരുമാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ജനങ്ങളെന്നും അതുകൊണ്ടാണ് തന്റെ സര്‍ക്കാരിനെ അവര്‍ ജനവിരുദ്ധ സര്‍ക്കാര്‍ എന്ന് വിളിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. 300 യൂണിറ്റ് വൈദ്യുതി അടക്കം സൗജന്യമായി നല്‍കാന്‍ സാധിച്ചത് ബിജെപിയുടെ ഭരണനേട്ടം അല്ലെന്ന് പ്രതിപക്ഷത്തിന് പറയാന്‍ സാധിക്കുമോ എന്നും ആദിത്യനാഥ് ചോദിച്ചു.
വൈദ്യുതി ഇല്ലായ്‌മയുടെ സംസ്‌ഥാനമായിരുന്ന ഉത്തര്‍പ്രദേശ് ഇന്ന് വൈദ്യുതി മിച്ച സംസ്‌ഥാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അഖിലേഷ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും യോഗിയുടെ വിമർശിച്ചിരുന്നു. 2016ൽ അഖിലേഷ് ഹജ്ജ് ഹൗസ് നിർമിച്ചതിന് പകരം തങ്ങൾ ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണം നടത്തി എന്നായിരുന്നു യോഗിയുടെ പരാമർശം.
Read also: പഞ്ചാബ് കോൺഗ്രസ് രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടിക; യോഗം ഇന്ന്