ലഖ്‌നൗ: യുപി സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തന്റേത് ഉള്‍പ്പെടെ എസ്‌പി നേതാക്കളുടെ ഫോണ്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്നാണ് അഖിലേഷിന്റെ ആരോപണം. ചോര്‍ത്തപ്പെടുന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകുന്നേരങ്ങളില്‍ കേള്‍ക്കുന്നു എന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി
‘സമാജ്‌വാദി പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ എല്ലാം അനധികൃതമായ നിരീക്ഷണത്തിലാണ്. നിങ്ങളില്‍ ഒരാള്‍ ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ടാല്‍ നിങ്ങളും ഫോണ്‍ ചോര്‍ത്തലിന്റെ റഡാറിലാണ് ‘- അഖിലേഷ് പറഞ്ഞു. ഞങ്ങളുടെ എല്ലാവരുടേയും ഫോണ്‍ സംഭാഷണങ്ങള്‍ യോഗി ആദിത്യനാഥ് കേട്ടുകൊണ്ടാണ് ഇരിക്കുന്നത് എന്നും അഖിലേഷ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അഖിലേഷിന്റെ അനുയായികളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആയിരുന്നു റെയ്‌ഡ്.
Read also: തമിഴ്‌നാട്ടിൽ വനിതാ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി