കൊച്ചി: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിനിടെ മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇവിടത്തെ മുന്‍ എംപിയായിരുന്ന വേണുഗോപാലിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്. അതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി.
പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ വന്‍ ഗതാഗതക്കുരുക്കാണ് ആലപ്പുഴയില്‍ നേരിടുന്നത്. ഉല്‍ഘാടന വേദിക്ക് സമീപം കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്ന പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മാറ്റാന്‍ പോലീസ് ശ്രമിക്കുകയാണ്.
ആലപ്പുഴ ബൈപ്പാസിന്റെ സൃഷ്‌ടാവ് കെസി വേണുഗോപാലാണ് എന്നും ഇടതു സര്‍ക്കാരിന് ഇതില്‍ യാതൊരു റോളുമില്ലെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു പറഞ്ഞു. ആസൂത്രിതമായാണ് കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയതെന്നും ജി സുധാകരന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്നും ഡിസിസി പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്‌ഥാനത്തെ ആദ്യ മേല്‍പ്പാലമാണ് ആലപ്പുഴ ബൈപ്പാസ്. കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്.
അതേസമയം, ആലപ്പുഴ ബൈപാസിന്റെ ഉല്‍ഘാടനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നിര്‍വഹിക്കുക. പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്നിഹിതനാകും.
Read Also: അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും