ന്യൂഡെല്‍ഹി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജിരീയയിലേത് ആണെന്ന കങ്കണ റണൗട്ടിന്റെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ.
“വിനോദം വിനോദം വിനോദം, മനോരോഗി. ഇപ്പോള്‍ കാണുന്ന മൃതദേഹങ്ങള്‍ ഒഴുകുന്ന ഗംഗ നൈജീരിയയില്‍ ഉള്ളതാണ്. നൈജീരിയയിലും ഗംഗയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. അതിലൂടെ ഒഴുകുന്ന ശവശരീരങ്ങള്‍ ഇന്ത്യക്കാരുടെതല്ല, നൈജീരിയക്കാരുടേതാണ്. വാഴ്‌ത്തപ്പെട്ടവളാണ് നിങ്ങള്‍, ഇനി ഉറങ്ങിക്കോളൂ”- അല്‍ക്ക ലാംബ ട്വീറ്റ് ചെയ്‌തു.
मनोरंजन मनोरंजन मनोरंजन – मनोरोगी.
“जिस #गंगा को तस्वीरों में दिखाया जा रहा वह गंगा #नाइजीरिया की है”
नाइजीरिया में भी गंगा बहती है,आज ही पता चला,
“उसमें तैरती लाशें भी #भारतीयों की नहीं बल्कि नाइजीरियानों की हैं”,
धन्य हैं देवी जी आप ?.
सो जाइए अब.. #GoodNight ?? ? pic.twitter.com/Of8splCLZ2— Alka Lamba (@LambaAlka) May 14, 2021
നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജിരീയയിലേത് ആണെന്നാണ് നടി കങ്കണ റണൗട്ട് പറഞ്ഞത്. കോവിഡ് കാലത്ത്, ഇന്ത്യയെ അന്താരാഷ്‍ട്ര തലത്തില്‍ കുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇവയെന്നും നടി പറഞ്ഞിരുന്നു. ട്വിറ്റര്‍ വിലക്കിന് ശേഷം ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ പ്രതികരണങ്ങൾ പുറത്ത് വിടുന്നത്.
Read also: കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി