ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന്. വിദേശകാര്യ മന്ത്രാലയമാണ് പാർലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. അഫ്ഗാനിസ്‌ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ നയം എന്നിവ വിദേശകാര്യ മന്ത്രാലയം നേതാക്കളോട് യോഗത്തിൽ വിശദീകരിക്കും. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ദൗത്യം തുടരുകയാണ്. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരൻമാരും ഡെൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്.
Read also: ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല