ന്യൂഡെല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരായ ആരോപണം ചൂടുപിടിച്ച് കൊണ്ടിരിക്കെ വിഷയത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഭിന്നത. ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയാണ് ജസ്‌റ്റിസ് രമണക്ക് എതിരെ അഴിമതി ആരോപണം അടക്കം ഉയര്‍ത്തിയത്.
ഇതിനു പിന്നാലെ ജസ്‌റ്റിസ് രമണയെ പിന്തുണച്ച് ബാര്‍ അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദുഷ്യന്ത് ദവേ ഇതിനെതിരെ രംഗത്തു വന്നതോടെ ഭിന്നത പരസ്യമായി.
മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു. മൂന്ന് വിരമിച്ച ജഡ്‌ജിമാരുടെ സമിതി ഇതിനായി രൂപീകരിക്കണം എന്നാണ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത്.
രണ്ട് ദിവസം മുന്‍പാണ് ജഗ്‌മോഹൻ റെഡ്ഡി ജസ്‌റ്റിസ് രമണക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നത്. അടുത്ത വർഷം ഏപ്രിലില്‍ ചീഫ് ജസ്‌റ്റിസ് പദവിയിലേക്ക് പരിഗണിക്കുന്ന അദ്ദേഹത്തിന് എതിരെ പരസ്യ പ്രചാരണത്തിന് ഇറങ്ങാനും ജഗ്‌മോഹൻ തീരുമാനിച്ചിരുന്നു.
എന്നാല്‍ ആരോപണം ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി തള്ളുകയായിരുന്നു. പിന്നീടാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ദവേ ഇതിന് എതിരെ പ്രതികരിച്ചത്. യാതൊരു അന്വേഷണവും നടത്താതെ ജസ്‌റ്റിസ് രമണയെ വെള്ളപൂശേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ദുര്‍ഗാ പൂജ; ബംഗാളില്‍ വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം