മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ മുംബൈ പോലീസിലെ മുൻ ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി. മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ കേസിൽ നിലവിൽ എൻഐഎ കസ്‌റ്റഡിയിലാണ് സച്ചിൻ വാസെ.
ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ അനിൽ ദേശ്‌മുഖ് മുംബൈ പോലീസിലെ ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകിയെന്ന ആരോപണമാണ് മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ചത്. ആരോപണത്തിൽ മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Also: കോവിഡ് വ്യാപനം രൂക്ഷം; ബെംഗളൂരുവിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു