പാലക്കാട്: മൂന്ന് വയസുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് ആരോപണം. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി സ്വദേശിയായ കുഞ്ഞാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാവ് ആസിയയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മുഹമ്മദ് ഷാൻ ആണ് കുട്ടിയുടെ പിതാവ്.
കൊലപതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് മരിച്ച കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം ആരോപിച്ചു. കുട്ടിയുടെ ഉമ്മ ഒറ്റക്കല്ല കൊലപാതകം നടത്തിയതെന്നാണ് ഇബ്രാഹിം പറയുന്നത്. കുട്ടിയുടെെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛൻ ഇബ്രാഹിം പറയുന്നു.
കുട്ടി ഉണ്ടെന്ന് കാമുകൻ അറിയാതിരിക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് ആസിയ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ദീർഘകാലമായി ഭർത്താവുമായി അകന്നു കഴിയുകയാണ് ആസിയ.
കഴിഞ്ഞ ദിവസമാണ് അബോധാവസ്‌ഥയിലായ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പോസ്‌റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പാടുമായി ബന്ധപ്പെട്ട് അമ്മ ആസിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
Most Read: സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദമായി; തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്