ടോക്യോ: ജപ്പാന്റെ തെക്കൻ ദ്വീപുകൾക്ക് സമീപമുള്ള തീരത്ത് സംശയാസ്‌പദ സാഹചര്യത്തിൽ ചൈനീസ് അന്തർവാഹിനി കണ്ടെത്തിയതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം ഞായറാഴ്‌ച അറിയിച്ചു. ഒരിടവേളക്ക് ശേഷം വീണ്ടും പസിഫിക് സമുദ്രമേഖലയിൽ വീണ്ടും അസ്വസ്‌ഥതകൾക്ക് തുടക്കമിട്ട് കൊണ്ടാണ് പുതിയ സംഭവ വികാസങ്ങൾ നടന്നിരിക്കുന്നത്.
വെള്ളിയാഴ്‌ച രാവിലെ അമാമി ഒഷിമ ദ്വീപിന് സമീപം വടക്കുപടിഞ്ഞാറൻ തീരപ്രദേശത്തേക്ക് നീങ്ങുന്ന നിലയിലാണ് ജപ്പാൻ നാവികസേന ചൈനീസ് അന്തർവാഹിനി കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്ക വിഷയങ്ങളായ ദ്വീപുകൾക്കും, ജപ്പാന്റെ സമുദ്ര അതിർത്തിയിലുമുള്ള ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു.
ഇതിനിടയിലാണ് വീണ്ടും ചൈനയുടെ പ്രകോപനപരമായ പെരുമാറ്റം ഉണ്ടാവുന്നത്. ചൈനീസ് നടപടിയിൽ ജപ്പാൻ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ജപ്പാന്റെ തീരമേഖലയിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്താനും, നിരീക്ഷണം ശക്തമാക്കാനും പ്രതിരോധമന്ത്രി നോബുവോ കിഷി ഉത്തരവിട്ടു.
Read Also: ബിഷപ്പിന്റെ ആരോപണത്തിൽ അന്വേഷണം വേണം; അമിത് ഷായ്‌ക്ക് കത്ത്