ആലുവയിലെ വിവാദ പോലീസ് റിപ്പോർട്; കടുത്ത അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi-vijayan
Ajwa Travels

ആലുവ: മോഫിയ പര്‍വീന്റെ ആത്‌മഹത്യയില്‍ സമരം ചെയ്‌ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചു. ആലുവ റൂറല്‍ എസ്‌പിയെ അദ്ദേഹം നേരിൽ കണ്ടു. ഗസ്‌റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് എസ്‌പിയോട് മുഖ്യമന്ത്രി വിഷയത്തിൽ വിശദീകരണം തേടിയത്.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും മുഖ്യമന്ത്രി പരിശോധിച്ചു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്‌റ്റ് ചെയ്‌ത അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസിന്റെ ഭാഗത്തുനിന്ന് വിവാദമായ പരാമര്‍ശമുണ്ടായത്.

വിവാദങ്ങള്‍ക്കിടെ ആലുവ സിഐ സൈജു കെ പോള്‍ അവധിയില്‍ പ്രവേശിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. കസ്‌റ്റഡി അപേക്ഷയില്‍ തീവ്രവാദബന്ധ പരാമര്‍ശം നടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

ആലുവ സ്‌റ്റേഷനിലെ എസ്‌ഐമാരായ ആര്‍ വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ പരാതിയിലാണ് പോലീസുകാര്‍ക്ക് എതിരെ നടപടിയെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്‌തമാക്കിയിരുന്നു.

Read Also: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി, ഷട്ടർ ഉയർത്തി; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE