മുംബൈ: അംബാനി ഭീഷണി കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി എൻഐഎ തേടി. കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണിത്.
അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തുക്കളടങ്ങിയ സ്‌കോർപ്പിയോ കൊണ്ടിട്ടത് താനാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ചില ശിവസേന നേതാക്കൾക്കും പങ്കുണ്ടെന്നും സച്ചിൻ മൊഴി നൽകിയിരുന്നു.
എൻഐഎ അനുമതി തേടിയതിന് പിന്നാലെ മുംബൈ പോലീസ് കമ്മീഷണർ പരംവീർ സിംഗിനെ മഹാരാഷ്‍ട്ര സർക്കാർ ഇന്നലെ ഹോംഗാർഡിലേക്ക് മാറ്റി. സംസ്‌ഥാന ഡിജിപി ആയിരുന്ന ഹേമന്ത് നഗ്രാലെ മുംബൈ പോലീസ് കമ്മീഷണറായി ചുമതലയേറ്റു.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ബഹുനില വസതിയായ ആന്റിലക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് 20 ജലാറ്റിന്‍ സ്‌റ്റിക്കുകളും ഭീഷണി സന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു. മുകേഷ് അംബാനിക്കും, ഭാര്യ നിത അംബാനിക്കുമുള്ള ഭീഷണിക്കത്താണ് കാറിൽ നിന്നും പോലീസ് കണ്ടെടുത്തത്.
Kerala News: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക നല്‍കും