കോഴിക്കോട്: ജില്ലയിലെ പൊക്കുന്ന് കോന്തനാരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സിപി അറഫാത്തിനാണ് മര്‍ദനമേറ്റത്. കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾ കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് അറഫാത്തിന് മര്‍ദനമേൽക്കേണ്ടി വന്നത്.
കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം ആശുപത്രികളിൽ നിന്ന് സൗജന്യമായി പായ്‌ക്ക് ചെയ്‌താണ് നല്‍കുന്നത്. അത് തുറക്കാന്‍ പാടില്ലെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ മതാചാരപ്രകാരം കുളിപ്പിക്കണമെന്ന് കുടുംബക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത് പതിവാണ്.
ഈ വിഷയത്തിൽ ആംബുലന്‍സ് ഡ്രൈവര്‍മാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം എപ്പോഴും ഉണ്ടാവാറുണ്ട്. അറഫാത്തിന് മര്‍ദനമേൽക്കേണ്ടി വന്നതും ഇത്തരമൊരു വാക്കുതർക്കത്തിന് ഇടയിലാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.
Malabar News: നിലമ്പൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്