അമേരിക്കൻ തെരഞ്ഞെടുപ്പ്: ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ

By Trainee Reporter, Malabar News
Barack Obama and Joe Biden
Ajwa Travels

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി റെക്കോർഡിട്ട് ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥി ജോ ബൈഡൻ. മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് റെക്കോർഡ് ബൈഡൻ തകർത്തെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്‌ത അമേരിക്കൻ തെരഞ്ഞെടുപ്പ് കൂടിയാണിത്.

നവംബർ 4 വരെ ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിച്ച ഏതൊരു സ്‌ഥാനാർഥിയെക്കാളും കൂടുതലാണിതെന്ന് നാഷണൽ പബ്‌ളിക് റേഡിയോ റിപ്പോർട്ട് ചെയ്‌തു.

2008ലെ തെരഞ്ഞെടുപ്പിൽ ഒബാമക്ക് 6,94,98,516 വോട്ടുകളാണ് ലഭിച്ചത്. ഈ റെക്കോർഡാണ് ബൈഡൻ മറികടന്നത്. ഒബാമക്ക് ലഭിച്ചതിനേക്കാൾ 3 ലക്ഷം കൂടുതൽ വോട്ടുകളാണ് ബൈഡൻ നേടിയത്.

നിലവിലെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകളാണ് ബൈഡന് ലഭിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബൈഡന്റെ ലീഡ് വർധിക്കുകയാണ്. കുറഞ്ഞത് 2.3 വോട്ടുകൾ എങ്കിലും ഇനിയും കണക്കാക്കാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വോട്ടുകൾ കൂടി എണ്ണിയാൽ ബൈഡന്റെ ലീഡ് ഇനിയും ഉയരാനാണ് സാധ്യത.

Read also: ഐപിസിയും സിആർപിസിയും മാറ്റാനുള്ള തീരുമാനവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE