വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി റെക്കോർഡിട്ട് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ. മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് റെക്കോർഡ് ബൈഡൻ തകർത്തെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്‌ത അമേരിക്കൻ തെരഞ്ഞെടുപ്പ് കൂടിയാണിത്.
നവംബർ 4 വരെ ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിച്ച ഏതൊരു സ്‌ഥാനാർഥിയെക്കാളും കൂടുതലാണിതെന്ന് നാഷണൽ പബ്‌ളിക് റേഡിയോ റിപ്പോർട്ട് ചെയ്‌തു.
2008ലെ തെരഞ്ഞെടുപ്പിൽ ഒബാമക്ക് 6,94,98,516 വോട്ടുകളാണ് ലഭിച്ചത്. ഈ റെക്കോർഡാണ് ബൈഡൻ മറികടന്നത്. ഒബാമക്ക് ലഭിച്ചതിനേക്കാൾ 3 ലക്ഷം കൂടുതൽ വോട്ടുകളാണ് ബൈഡൻ നേടിയത്.
നിലവിലെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനേക്കാളും 2.7 കോടി വോട്ടുകളാണ് ബൈഡന് ലഭിച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബൈഡന്റെ ലീഡ് വർധിക്കുകയാണ്. കുറഞ്ഞത് 2.3 വോട്ടുകൾ എങ്കിലും ഇനിയും കണക്കാക്കാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വോട്ടുകൾ കൂടി എണ്ണിയാൽ ബൈഡന്റെ ലീഡ് ഇനിയും ഉയരാനാണ് സാധ്യത.
Read also: ഐപിസിയും സിആർപിസിയും മാറ്റാനുള്ള തീരുമാനവുമായി കേന്ദ്രം