സ്‌റ്റോക്‌ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് വിദ്യാര്‍ഥിനിയും കാലാവസ്‌ഥാ സംരക്ഷണ പ്രവര്‍ത്തകയുമായ ഗ്രെറ്റ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്.
തനിക്ക് കക്ഷിരാഷ്‍ട്രീയത്തില്‍ താല്‍പര്യമില്ലെന്നും എന്നാല്‍ കാലാവസ്‌ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ആര് അമേരിക്കന്‍ പ്രസിഡന്റ് ആവുമെന്നത് നിര്‍ണായകമാണെന്നും ഗ്രെറ്റ ട്വീറ്റ് ചെയ്‌തു. “ഞാന്‍ ഒരിക്കലും കക്ഷിരാഷ്‍ട്രീയത്തില്‍ പങ്കാളിയായിട്ടില്ല. പക്ഷെ വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് എല്ലാത്തിനും മുകളിലാണ്”, ഗ്രെറ്റ കുറിച്ചു.
I never engage in party politics. But the upcoming US elections is above and beyond all that.
From a climate perspective it’s very far from enough and many of you of course supported other candidates. But, I mean…you know…damn!
Just get organized and get everyone to vote #Biden https://t.co/gFttFBZK5O— Greta Thunberg (@GretaThunberg) October 10, 2020
ഗ്രെറ്റയുടെ കാലാവസ്‌ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പുച്ഛത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കണ്ടിട്ടുള്ളത്. കാലാവസ്‌ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ ട്രംപ് നേരത്തെ പരിഹസിച്ചിരുന്നു.
So ridiculous. Greta must work on her Anger Management problem, then go to a good old fashioned movie with a friend! Chill Greta, Chill! https://t.co/M8ZtS8okzE
— Donald J. Trump (@realDonaldTrump) December 12, 2019
അതേസമയം ഗ്രെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്ര പ്രസിദ്ധീകരണമായ സയന്റിഫിക് അമേരിക്കനും ജോ ബൈഡന് വോട്ട് ചെയ്യാന്‍ ആഹ്വനം ചെയ്‌തിട്ടുണ്ട്. 200 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് സയന്റിഫിക് അമേരിക്കന്‍ രാഷ്‍ട്രീയ നിലപാട് എടുക്കുന്നത്.
Read also: യു.എസ്. തെരഞ്ഞെടുപ്പ്; വ്യാജ വാര്‍ത്തകള്‍ക്ക് നിയന്ത്രണവുമായി ട്വിറ്റര്‍