ന്യൂഡെല്‍ഹി: ഇന്ത്യക്ക് പുറമെ ശ്രീലങ്കയിലും നേപ്പാളിലും ബിജെപി അധികാരം നേടുമെന്ന് അമിത്ഷാ ഉറപ്പ് പറഞ്ഞതായി തൃപുര മുഖ്യമന്ത്രി ബിപ്ളബ് കുമാര്‍ ദേവ്. അഗർത്തലയിൽ നടന്ന പാർട്ടി യോഗത്തിൽ വച്ചാണ് ബിപ്ളബിന്റെ വെളിപ്പെടുത്തൽ.
2018ലെ ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രിപുര ഗസ്‌റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ ബിജെപിക്ക് ശക്‌തമായ അടിത്തറ ഉണ്ടായെന്ന് വടക്ക്-കിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാള്‍ വിശദീ കരിച്ചു. ഇതേത്തുടർന്നാണ് നേപ്പാളിലും ശ്രീലങ്കയിലും ഭരണം നേടണമെന്നും പാർട്ടിക്ക് രാജ്യാന്തര വികസനം വേണമെന്നും അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ പറഞ്ഞതെന്ന് ബിപ്ളബ് വെളിപ്പെടുത്തി.
നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കാനും അവിടെ പാര്‍ട്ടിയെ വിപുലീകരിക്കാനും അധ്യക്ഷനായിരിക്കെ അമിത് ഷാ പദ്ധതിയിട്ടിരുന്നെന്നും ബിപ്ളബ് കൂട്ടിച്ചേര്‍ത്തു. ആഗോള പാര്‍ട്ടിയാണെന്ന കമ്മ്യൂണിസ്‌റ്റുകാരുടെ അവകാശവാദങ്ങൾ തകര്‍ത്തുകൊണ്ട് തന്റെ പാര്‍ട്ടി അമിത് ഷായുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയെന്നും ബിപ്‌ളബ് ദേബ് പറഞ്ഞു.
Read also: രാജ്യ തലസ്‌ഥാനത്ത് വായു നിലവാരം ഗുരുതരമായി തുടരുന്നു