ന്യൂഡെല്‍ഹി: തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്. രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ രജനി അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല. ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് വ്യക്‌തമായ ഉത്തരം നൽകിയിട്ടില്ലെങ്കിലും രജനികാന്ത് പലവട്ടം മോദിയെയും അമിത് ഷായെയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
അതേസമയം, കൂടിക്കാഴ്‌ചാ വാര്‍ത്തയോട് രജനീകാന്തോ ബിജെപിയുടെ സംസ്‌ഥാന നേതൃത്വമോ പ്രതികരിച്ചിട്ടില്ല. നേരത്തെ, ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് അമിത് ഷായുമായുള്ള ചര്‍ച്ചകളെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത്. 2017ല്‍ തന്നെ 2021ലെ തിരഞ്ഞെടുപ്പില്‍ മൽസരിക്കുമെന്ന് നടന്‍ പ്രഖ്യാപിച്ചിരുന്നു.
അണ്ണാ ഡിഎംകെയുമായുള്ള സഖ്യചര്‍ച്ചകളില്‍ ഷായുടെ വരവ് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. പരമാവധി ആളുകളെ പാര്‍ട്ടിയിൽ എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ഈയിടെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു സുന്ദര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്‌ഥന്‍ കെ അണ്ണാമലൈ എന്നിവരെ ബിജെപിയിലെത്തിച്ചിരുന്നു. കര്‍ണാടകക്ക് ശേഷം അവശേഷിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ തങ്ങളുടെ അടിത്തറ വിപുലീകരിക്കാനാണ് ബിജെപി ശ്രമം.
Read also: കോണ്‍ഗ്രസിന് രാജ്യവിരുദ്ധ നിലപാടാണോ, സോണിയയും രാഹുലും വിശദീകരിക്കണം; കേന്ദ്രമന്ത്രി