അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും, രജനികാന്തിനെ കാണാന്‍ കഴിഞ്ഞില്ല; അമിത്ഷാ മടങ്ങി

By Team Member, Malabar News
Malabarnews_amit shah
Representational image
Ajwa Travels

ചെന്നൈ : ബിജെപിക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്താനാകാതെ മടങ്ങി. രജനികാന്തുമായുള്ള കൂടിക്കാഴ്‌ചയാണ് അമിത്ഷാ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഉടന്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തുമായുള്ള സഖ്യം ബിജെപിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നതിനാലാണ് കൂടിക്കാഴ്‌ചക്കുള്ള നീക്കങ്ങളുമായി ആഭ്യന്തരമന്ത്രി ചെന്നൈയിലെത്തിയത്. എന്നാല്‍ താരത്തെ നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും രജനികാന്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നടപടികള്‍ ശക്‌തമാക്കിയിട്ടാണ് അമിത്ഷായുടെ മടക്കം.

ആര്‍എസ്എസ് സൈദ്ധാന്തികനായ എസ് ഗുരുമൂര്‍ത്തിയുമായി ഇന്നലെ രാത്രി വൈകിയും അമിത്ഷാ ചര്‍ച്ച നടത്തി. രജനികാന്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായിട്ടുണ്ട്. കൂടാതെ അമിത്ഷായുമായുള്ള കൂടിക്കാഴ്‌ചക്ക് മുന്‍പ് ഗുരുമൂര്‍ത്തി രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തിയതായും വ്യക്‌തമാകുന്നുണ്ട്.

രജനികാന്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിനോടൊപ്പം തന്നെ അണ്ണാ ഡിഎംകെയും ബിജെപിയും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അമിത്ഷായുടെ സന്ദര്‍ശനത്തോടെ കഴിഞ്ഞിട്ടുണ്ട്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യം ചേരുമെന്ന പ്രഖ്യാപനവും ഉണ്ടായി. അമിത്ഷായും ഒപ്പം തന്നെ ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടാതെ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read also : ഇന്ത്യയില്‍ സ്‌ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്‌ച ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE