സോഷ്യൽ മീഡിയയിൽ വൈറലായി അന്നയുടെ ‘കസവുസാരി’

By Syndicated , Malabar News
Kauthuka Varthakal
Ajwa Travels

കൊല്ലം: സ്വർണനൂലുകൾ തുന്നിച്ചേർത്ത മലയാളത്തനിമയുള്ള നല്ല ‘കസവുസാരി’. ആദ്യ കാഴ്‌ചയിൽ അങ്ങനെ തോന്നുമെങ്കിലും സംഗതി അതല്ല. കൊല്ലം സ്വദേശിനി അന്ന എലിസബത്ത് ജോർജ് തയ്യാറാക്കിയ ഈ കസവുസാരി കേക്ക് പോലെ കഴിക്കാം. കേക്ക് നിർമിക്കാൻ ഉപയോഗിക്കുന്ന വേഫർ ഷീറ്റുകൾ കൊണ്ട് സാരിയും എഡിബിൾ ഗോൾഡ് പൗഡർ ഉപയോഗിച്ച് സാരിയുടെ ബോർഡറും നിർമിച്ചു. ഇത്തരം വേഫർ ഷീറ്റുകൾ കേരളത്തിൽ സാധാരണമല്ലാത്തതിനാൽ മുംബൈയിൽ നിന്നാണിവ വരുത്തിയത്.

പ്ളൈവുഡ് ഉപയോഗിച്ച് ഫ്രെയിം ഉണ്ടാക്കിയ ശേഷം, 100–120 ഷീറ്റുകൾ ഉപയോഗിച്ചായിരുന്നു സാരി നിർമ്മാണം. തുടർന്ന് ഈടുനിൽക്കാനായി ജെലാറ്റിൻ ചേർത്തു. 60 മണിക്കൂറോളമാണ് സാരി നിർമാണത്തിനായി അന്ന ചിലവഴിച്ചത്. 2 കിലോ ഭാരത്തിൽ അഞ്ചര മീറ്റർ നീളമുള്ള സാരി നിർമിക്കാനായി 10000 രൂപയാണ് ചിലവായത്. കൊല്ലം പട്ടത്താനം ചേരിക്കലകത്ത്, കൃഷിവകുപ്പ് അസിസ്‌റ്റന്റ് ഡയറക്‌ടർ ജോർജ് തോമസിന്റെയും യുണൈറ്റഡ് ഇലക്‌ട്രിക്കൽസ് ഉദ്യോഗസ്‌ഥ പ്രിയ സൂസൻ ജേക്കബിന്റെയും മകളാണ് അന്ന.

Read also: കോവിഡ് വ്യാപനം; കണ്ണൂരിൽ കൂടുതൽ ചികിൽസാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE