ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പൂഞ്ചില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിലെ വിവിധ മേഖലകളില്‍ സേന കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭീകരര്‍ക്കായുള്ള പരിശോധന തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരന്‍കോട്ടില്‍ വനമേഖലയിലായിരുന്നു സംഘർഷം. മേഖലയില്‍ ഏറ്റുമുട്ടലും പരിശോധനയും തുടരുകയാണ്. ജമ്മു കശ്‌മീരിൽ കഴിഞ്ഞ ദിവസവും ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ 3 പോലീസ് ഉദ്യോഗസ്‌ഥര്‍ വീരമൃത്യു വരിക്കുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ശ്രീനഗറിലെ സേവാഭവനില്‍ പോലീസ് ക്യാംപിന് നേരെയായിരുന്നു ഭീകരാക്രമണം. ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്‌മീർ ടൈഗേഴ്‌സ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോർട് തേടിയിട്ടുണ്ട്.
Also Read: ഒമൈക്രോൺ; ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ബൂസ്‌റ്റർ ഡോസ് തീരുമാനം വൈകുന്നു