‘തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ല’; അനുപമ

By News Desk, Malabar News
Anupama says she will not strike peacefully if the proceedings are still delayed
Ajwa Travels

തിരുവനന്തപുരം: ദത്ത് കേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതിന് പിന്നാലെ പരാതിക്കാരി അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകൾ നൽകിയത്. എല്ലാം ശരിയായ രീതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു.

സാമ്പിൾ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ല, അക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അനുപമ പറയുന്നു. സാമ്പിൾ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോകൾ എടുത്തു. അതിനാൽ, എന്തെങ്കിലും സംശയമുണ്ടെങ്കിൽ നോക്കാം. രണ്ടുപേരുടെയും സാമ്പിളുകൾ എടുത്തു. നാളെ വൈകുന്നേരത്തിനകം അല്ലെങ്കിൽ മറ്റന്നാൾ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അനുപമ പറഞ്ഞു.

ദത്തുവിവാദത്തിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി നിയോഗിച്ച പ്രത്യേക സംഘം ഞായറാഴ്‌ച രാത്രി ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധന നടത്തുന്നത് വരെ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ സംരക്ഷണയിലായിരിക്കും കുട്ടി. അതിന് ശേഷം സംരക്ഷിക്കാൻ കഴിയുന്ന ആളെ കണ്ടെത്തി കൈമാറും.

Also Read: നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ തടയണമെന്ന് ഹരജി, പ്രതികൾ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE